തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് യോഗം ചേരും. വിവാദമായ സ്പ്രിംഗ്ളർ കരാർ വിഷയം സിപിഎം നേതൃയോഗം ചർച്ച ചെയ്യും. അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ സെക്രട്ടറിയേറ്റ് യോഗത്തില്‍ കരാറിനെതിരെ വിമര്‍ശനം ഉയരുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഒറ്റപ്പെട്ട വിമർശനങ്ങൾ ഉയർന്നാലും നേതൃയോഗം കരാറിനെ പിന്തുണച്ച് രംഗത്തെത്തുമെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും.
വിവാദമായ സ്പ്രിംഗ്ളർ കരാറിനെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. സ്പ്രിംഗ്ളർ കമ്പനിക്കെതിരെ അമേരിക്കയിൽ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ