നെയ്യാറ്റിന്‍കരയില്‍ ഒമ്പത് പൊലീസുകാര്‍ നിരീക്ഷണത്തില്‍

കോവിഡ് ബാധിച്ചയാളുടെ അടുത്ത ബന്ധുവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച നെയ്യാറ്റിന്‍കരയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. കോവിഡ് ബാധിച്ചയാളുടെ അടുത്ത ബന്ധുവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നെയ്യാറ്റിന്‍കരയിലെ 11 നഗരസഭാ വാര്‍ഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. 

നെയ്യാറ്റിന്‍കര സ്വദേശിക്കും കന്യാകുമാരി സ്വദേശിക്കുമാണ് ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച നിലയില്‍  27ആം തീയതിയാണ് കന്യാകുമാരി സ്വദേശിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പിന്നീട് നിംസിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു.

രക്തം ഛര്‍ദിച്ചതിനെ തുര്‍ന്നാണ് 48കാരനായ രണ്ടാമത്തെ കോവിഡ് ബാധിതനെ 27ന് റോളണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28ന് നിംസിലേക്ക് മാറ്റി. ഇവര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പാറശ്ശാല ആശുപത്രിയിലെ 29 ജീവനക്കാരെയും റോളണ്ട് ആശുപത്രിയിലെ 14 പേരെയും നിംസ് ആശുപത്രിയിലെ 45 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രോഗിയുടെ അടുത്ത ബന്ധുമായി ഇടപടകിയ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com