ആലപ്പുഴ; വരൻ അങ്ങ് സൗദിയിൽ, വധു ഇങ്ങ് കേരളത്തിലും. കടലുകൾക്കപ്പുറം ഇരുന്ന് ഇവർ ഒന്നായി. കോവിഡ് കാലത്തെ വിവാഹത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ. ചങ്ങനാശേരിയിൽ ഇന്നലെ നടക്കേണ്ട ആസിഫ് നാസറിന്റെയും ആമിനയുടെയും നിക്കാഹാണ് വധുവിന്റെ അസാന്നിധ്യത്തിൽ നടന്നത്.
ദമാമിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറാണ് ആസിഫ് നാസർ. ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ആമിന. വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും. കോവിഡ് സാഹചര്യം മൂലം ആസിഫ് നാസറിന് കേരളത്തിലേക്ക് വരാനായില്ല. ആമിനയ്ക്ക് സൗദിയിലേക്ക് പോകാനും കഴിഞ്ഞില്ല. വരനും വധുവിന്റെ പിതാവും സൗദിയിൽ ഉള്ളതിനാൽ അവിടെ വച്ച് ഇന്നലെ നിക്കാഹ് നടത്തുകയായിരുന്നു, എല്ലാത്തിനും സാക്ഷിയായി ഓൺലൈനിൽ വധുവും.
അടുത്ത ദിവസം സൗദിയിലേക്ക് പോകും ആമിനയും കുടുംബവും സൗദിയിലേക്ക് പോകും. .നിക്കാഹിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു. നീർക്കുന്നം മൂലശേരിയിൽ സെയ്താലി നാസറിന്റെ മകൻ ആസിഫ് നാസറിന്റെ നിക്കാഹാണ് റിയാദിലെ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് നടന്നത്. ചങ്ങനാശേരി പെരുന്ന വാലുപറമ്പിൽ വീട്ടിൽ അബ്ദുൽ സമദിന്റെ മകളായ ആമിന എംബിഎ ബിരുദധാരിയാണ്. വരനും കുടുംബവും സൗദി അറേബ്യയിൽ അൽക്കോബാറിലാണ് താമസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ