തിരുവനന്തപുരം: ലൈംഗികപീഡന കള്ളപ്പരാതി നൽകി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കുടുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായ എൽ എസ് സിബുവിനെയാണ് സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ചാണ് എയർ ഇന്ത്യ നടപടിയെടുത്തത്.
2016-ലാണ് സിബുവിനെ കുടുക്കാൻ സ്വപ്ന സുരേഷ് ശ്രമിച്ചത്. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഈ സമയത്ത് സ്വപ്ന സുരേഷ്.
എയർ ഇന്ത്യ സാറ്റ്സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ സിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് നടപടി. ബിനോയ് ജേക്കബും പ്രതിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ