പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്ക്, അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയും ഷാരോണിനെ ആക്രമിക്കുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ; പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണി(20)നെയാണ് അച്ഛൻ പേരകത്തനാടി സജി(53) കുത്തിക്കൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയും ഷാരോണിനെ ആക്രമിക്കുകയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സജിയെ പയ്യാവൂർ പോലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മക്കളുമായുണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതാണ്‌ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് വഴക്കുണ്ടാക്കി. ഇതിനിടയിൽ കൈയിൽ കരുതിയ കത്തിയുപയോഗിച്ച് ഷാരോണിനെ കുത്തുകയായിരുന്നു. ഷാരോണിനെ നാട്ടുകാർ ചേർന്ന് പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com