സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് എതിര്‍ത്തത് പ്രകോപനം; സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളുടെ മൊഴി

സിപിഎം പ്രവര്‍ത്തകന്‍ സിയാദ്(35)നെ കൊലപ്പെടുത്തിയത് ഒന്നാം പ്രതിയായ മുജീബിന് സിയാദിനോടുള്ള വിദ്വേഷം മൂലമെന്ന് അന്വേഷണ സംഘം
സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് എതിര്‍ത്തത് പ്രകോപനം; സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളുടെ മൊഴി

കായംകുളം: സിപിഎം പ്രവര്‍ത്തകന്‍ സിയാദ്(35)നെ കൊലപ്പെടുത്തിയത് ഒന്നാം പ്രതിയായ മുജീബിന് സിയാദിനോടുള്ള വിദ്വേഷം മൂലമെന്ന് അന്വേഷണ സംഘം. മുജീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേസിലെ രണ്ടാം പ്രതിയായ എരുവ സ്വദേശി ഷഫീഖിനേയും പൊലീസ് അറസ്റ്റ് ചെയ്തു. 

തന്റെ സംഘം സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനേയും, തങ്ങളുടെ ഗുണ്ടാപ്പിരിവിനേയും കൊല്ലപ്പെട്ട സിയാദും കൂട്ടരും എതിര്‍ത്തിരുന്നു എന്നാണ് മുജീബ് പൊലീസിന് നല്‍കിയ മൊഴി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സിയാദിനെ ഇവര്‍ ആക്രമിച്ചത്. 

മുജീബിന്റെ കൊലയ്ക്ക് ശേഷം സിയാദിന്റെ സുഹൃത്ത് റജീഷിനെ ആക്രമിച്ച എരുവ സ്വദേശി ഫൈസലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം കേസില്‍ മൂന്നാം പ്രതിയാണ്. കൊലപാതകത്തിനും ആക്രമണത്തിനും ശേഷം മുജീബിനെ വീട്ടിലെത്തിച്ചത് നിസാമാണ്. 

രക്തം പുരണ്ട നിലയില്‍ കണ്ട മുജീബിനെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് നിസാമിന്റെ വാദം. കാറില്‍ കയറ്റിയ ശേഷമാണ് സിയാദിനെ കുത്തിയ വിവരം അറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com