തിടനാട്: 3 സെന്റിലെ താമസക്കാരനായ തളിയിൽ ദേവസ്യയ്ക്കു ജല അതോറിറ്റി നൽകിയത് 31 ലക്ഷത്തിന്റെ ബിൽ. കൊണ്ടൂർ ലക്ഷംവീട് കോളനിയിലെ കൂലിപ്പണിക്കാരനായ ദേവസ്യയ്ക്കു ദ്വൈമാസ ബില്ലും കുടിശികയും പിഴയും എല്ലാം ചേർത്തു നൽകിയിരിക്കുന്നത് 31,82,577 രൂപയാണ്.
നാല് മാസം മുൻപു ദേവസ്യയുടെ കണക്‌ഷനിലെ മീറ്റർ കേടായിരുന്നു. ഈരാറ്റുപേട്ട ഓഫിസിലെത്തി പരാതി നൽകിയപ്പോൾ പുതിയ മീറ്റർ പാലായിൽ നിന്നു വാങ്ങാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇവിടെ നിന്നും മീറ്റർ വാങ്ങിയെങ്കിലും ജല അതോറിറ്റി ജീവനക്കാർ ഇതു ഘടിപ്പിച്ചു നൽകാൻ എത്തിയില്ല.
ഒരു ബില്ലിൽ സാധാരണ 300 രൂപയിൽ കൂടുതൽ വരാറില്ലെന്നു ദേവസ്യ പറയുന്നു. ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ കൈമലർത്തുകയാണെന്ന് ഇയാൾ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിഴ ഒഴിവാക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണു ദേവസ്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ