ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 2000; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. വെര്‍ച്ച്വല്‍ ക്യൂ വഴി പ്രതിദിനം 2000 പേര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കൂ എന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദര്‍ശനം വിലക്കിയിരുന്ന ഗുരുവായൂരില്‍ ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് മുതലാണ് ഭക്തര്‍ക്ക് വീണ്ടും പ്രവേശനത്തിന് അനുമതി നല്‍കിയത്.

ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം. ഗുരുവായൂരില്‍ ഇതാദ്യമായാണ് ഭക്തര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവര്‍ക്ക് ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വച്ച് ദിവസം 25 വിവാഹങ്ങള്‍ മാത്രം നടത്താനാണ് ജില്ലാ കലക്ടറുടെ അനുമതി. ഒരു വിവാഹ സംഘത്തില്‍ പരമാവധി 12 പേര്‍ മാത്രമേ പാടുള്ളു. ഇവര്‍ എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലു ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com