കൊച്ചി: എപിഎൽ കാർഡുടമകൾക്ക് ( വെളള കാർഡ്) അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ മതിയെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്.
സെപ്റ്റംബറിൽ 10 കിലോ, ഒക്ടോബറിൽ ഏഴു കിലോ, നവംബറിൽ അഞ്ചു കിലോ, ഡിസംബറിൽ ഏഴു കിലോ എന്നിങ്ങനെ എപിഎൽകാർക്ക് വിതരണം ചെയ്ത് കൊണ്ടിരുന്ന അരിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ജില്ലയ്ക്ക് ലഭ്യമായ സ്റ്റോക്കിന്റെയും കൃത്യമായി കണക്കാക്കിയുള്ള ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ആട്ടയുടെ വിതരണത്തോത് ഒന്ന് അല്ലെങ്കിൽ രണ്ട് കിലോയാക്കിയിട്ടുണ്ട്. കേരളത്തിൽ റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അരിയുടെ അളവ് വെട്ടിക്കുറച്ചിരിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ