മകന്റെ ചേതനയറ്റ ശരീരത്തിനരികെ, അച്ഛനും അമ്മയും കണ്ടു ആ 'സർപ്രൈസ് ​ഗിഫ്റ്റ്'; നെഞ്ചുപൊട്ടും കാഴ്ച

തിങ്കളാഴ്ച രാത്രി പാവൂർ വയലിനു സമീപത്തു സ്കൂട്ടർ അപകടത്തിലാണു പനയം വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരിയുടെ മകൻ രാഹുൽ രാജ് മരിച്ചത്
മകന്റെ ചേതനയറ്റ ശരീരത്തിനരികെ, അച്ഛനും അമ്മയും കണ്ടു ആ 'സർപ്രൈസ് ​ഗിഫ്റ്റ്'; നെഞ്ചുപൊട്ടും കാഴ്ച

കന്റെ ചേതനയറ്റ ശരീരത്തിനരികിൽ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകൻ തങ്ങൾക്കായി കൊണ്ടു വന്ന സർപ്രൈസ് ഗിഫ്റ്റ്. വിവാഹ വാർഷിക ആശംസകളെഴുതി അച്ഛനും അമ്മയ്ക്കും സമ്മാനിക്കാനായി വാങ്ങിയ അലങ്കരിച്ച കേക്കായിരുന്നു ആ സമ്മാനം.  

തിങ്കളാഴ്ച രാത്രി പാവൂർ വയലിനു സമീപത്തു സ്കൂട്ടർ അപകടത്തിലാണു പനയം വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരിയുടെ മകൻ രാഹുൽ രാജ് (22) മരിച്ചത്. മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോഴാണു കണ്ടു നിന്നവരെയെല്ലാം കരയിച്ച രം​ഗങ്ങൾ അരങ്ങേറിയത്.

അസം റൈഫിൾസിലെ ഉദ്യോഗസ്ഥനായ അച്ഛൻ ജോലി സ്ഥലത്തായിരുന്നു. എന്നാൽ തിങ്കളാഴ്ച മാതാപിതാക്കളുടെ  വിവാഹ വാർഷിക ദിനമായതിനാൽ ആഘോഷിക്കാൻ രാഹുൽ തീരുമാനിച്ചിരുന്നു.  വിവാഹ വാർഷികത്തിന്റെ സർപ്രൈസ് ഗിഫ്റ്റുമായാണു രാത്രി വരുന്നതെന്നു മാത്രമാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. 

അപകട സ്ഥലത്തു നിന്ന് എടുത്തു സൂക്ഷിച്ച കേക്ക് ഇന്നലെയാണു ബന്ധുക്കളെ കാണിച്ചത്. അച്ഛനമ്മമാർക്ക് ആശംസകൾ നേർന്നുള്ള കുറിപ്പും കേക്കിനു മുകളിലുണ്ടായിരുന്നു. ഹൃദയമുരുകി കരഞ്ഞ അവരെ  ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com