തിരുവനന്തപുരം: ജ്യോത്സ്യൻ ചമഞ്ഞു സ്ത്രീകളുടെ ആഭരണങ്ങളടക്കം കൈക്കലാക്കി 32 ലക്ഷം രൂപയോളം തട്ടിയെടുത്തയാൾ പിടിയിൽ. മണ്ണന്തല സ്വദേശി അജിത് കുമാറാണു പിടിയിലായത്. സർക്കാർ–അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
സൗഹൃദം സ്ഥാപിച്ച ശേഷം ജോത്സ്യൻ ആണെന്ന് വിശ്വസിപ്പിക്കുകയും വീട്ടിലെത്തുന്നവരുടെ ഭാവി കാര്യങ്ങൾ പ്രവചിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പ്രത്യേകതരം രത്നങ്ങൾ വച്ചു നൽകാമെന്നു പറഞ്ഞു ആഭരണങ്ങൾ ഊരി വാങ്ങി വിൽപന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. വിൽപനയ്ക്ക് ശേഷം സ്ഥലംവിടും. പൊലീസ് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ