സ്റ്റേഷനിൽ ഭാര്യയുമായി വഴക്കിട്ടു, ഉച്ചത്തിൽ സംസാരിക്കരുതെന്ന് താക്കീത്, പൊലീസുകാരനെ തൂക്കിയെടുത്ത് നിലത്തെറിഞ്ഞ് വിമുക്ത ഭടൻ; പരിക്ക് 

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വിമുക്തഭടന്‍ പൊലീസുകാരെ മര്‍ദ്ദിച്ചു
സ്റ്റേഷനിൽ ഭാര്യയുമായി വഴക്കിട്ടു, ഉച്ചത്തിൽ സംസാരിക്കരുതെന്ന് താക്കീത്, പൊലീസുകാരനെ തൂക്കിയെടുത്ത് നിലത്തെറിഞ്ഞ് വിമുക്ത ഭടൻ; പരിക്ക് 

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വിമുക്തഭടന്‍ പൊലീസുകാരെ മര്‍ദ്ദിച്ചു. പാറശാല പൊഴിയൂര്‍ സ്വദേശി ഷാന്‍വില്‍ഫ്രഡാണ്(45) പൊലീസുകാരെ ആക്രമിച്ചത്. ഭാര്യയ്ക്കെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസുകാരെ മര്‍ദ്ദിച്ചത്. 

പൊഴിയൂര്‍ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പരാതി എഴുതി കൊടുക്കുന്നതിനിടയില്‍ സ്റ്റേഷനില്‍ ഭാര്യ എത്തിയതോടെ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് കണ്ടുനിന്ന പൊലീസുകാര്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് വിലക്കിയപ്പോഴാണ് ഇയാള്‍ പൊലീസുകാരെ ആക്രമിച്ചത്. 

പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിമുക്തഭടന്‍  തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. തടയാനെത്തിയ റൈറ്ററിനും മര്‍ദ്ദനമേറ്റു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തി ഇയാളെ കീഴ്‍‍പ്പെടുത്തുകയായിരുന്നു. 

മാനസിക വിഭാന്ത്രി കാണിച്ച ഷാനെ ആദ്യം പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെയും ഇയാള്‍ അക്രമാസക്തനായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com