ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത് മണിക്കൂറുകള്‍; കുഞ്ചാക്കോ ബോബനെയും സംയുക്തയെയും പിന്നീട് വിസ്തരിക്കും 

നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു.
ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത് മണിക്കൂറുകള്‍; കുഞ്ചാക്കോ ബോബനെയും സംയുക്തയെയും പിന്നീട് വിസ്തരിക്കും 

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു. ഗീതുമോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്തമാസം നാലിന് നടക്കും. 

നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഇന്ന് രാവിലെ തന്നെ സാക്ഷി വിസ്താരത്തിനായി സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും എത്തിയിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നാണ് ഹാജരാകേണ്ടിയിരുന്നതെങ്കിലും എത്തിയില്ല. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ക്കറിയാമെന്നതിനാലാണ് പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നിരുന്നു. രാവിലെ രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറര വരെ നീണ്ടു.

നടന്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ സാക്ഷി വിസ്താരം പിന്നീട് നടക്കും. ഗൂഢാലോചനയിലെ മുഖ്യ പ്രതി ദിലീപ് അടക്കമുള്ള പ്രതികളും സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു.ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. 

നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com