സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് മാലിന്യം തളളി, 30,000 രൂപ പിഴ ഈടാക്കി; ആളെ കയ്യോടെ പിടികൂടിയത് ഇങ്ങനെ...

ദേശീയപാതയില്‍ മാലിന്യം ഉപേക്ഷിച്ച വ്യക്തിയില്‍ നിന്ന് പിഴ ഈടാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ദേശീയപാതയില്‍ മാലിന്യം ഉപേക്ഷിച്ച വ്യക്തിയില്‍ നിന്ന് പിഴ ഈടാക്കി. കടയുടമ കായംകുളം സ്വദേശി ഷമീമില്‍ നിന്ന് ഹരിപ്പാട് നഗരസഭ 30,000 രൂപയാണ് പിഴയായി ഈടാക്കിയത്.ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍കെ ജംഗ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ഉപേക്ഷിച്ചത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ പരിശോധന നടത്തി. സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് സമ്മതിക്കുകയായിരുന്നു

ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ആണ് വാഹനത്തില്‍ ഇവിടെ ഉപേക്ഷിച്ചത്. മുപ്പതിനായിരം രൂപയാണ് നഗരസഭാ അധികൃതര്‍ ഷമീമില്‍ നിന്നും ഈടാക്കിയത്. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com