ട്രയിന്‍ യാത്രയ്ക്കിടെ ഓര്‍മ്മക്കുറവുള്ള മുത്തശ്ശിയെ കാണാതായി; കണ്ടെത്തി കേരളാ പൊലീസ്; പേരക്കുട്ടിയുടെ കത്ത്‌ വൈറല്‍

മുത്തശ്ശിയെ കണ്ടെത്തിയ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഓര്‍മ്മ നഷ്ടപ്പെട്ട മുത്തശ്ശിയെ കണ്ടെത്താന്‍ സഹായിച്ച കേരളാ പൊലീസിന് കത്തയച്ച് പേരക്കുട്ടി. ഓര്‍മ്മ നഷ്ടമായ മുത്തശ്ശിയെ ട്രയിന്‍ യാത്രയ്ക്കിടെയാണ് കാണാതായത്. മധുരയിലേക്കുള്ള മടക്കയാത്രയില്‍ അതിരാവിലെ മൂന്ന് മണിയോടെ ഓര്‍മ്മക്കുറവ് സംഭവിച്ച് മുത്തശ്ശി സ്‌റ്റേഷന്‍ മാറി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്ന യാലിനിയുടെ പിതാവ് രാവിലെ അഞ്ച് മണിയോടെ ഉറക്കമുണര്‍ന്നപ്പോഴാണ് അമ്മയെ കാണാനില്ലാത്ത വിവരം അറിയുന്നത്. പരിഭ്രാന്തനായ അദ്ദേഹം ട്രെയിന്‍ മുഴുവന്‍ തിരയുകയും ബന്ധുക്കളെയും റയില്‍വേ പോലീസിനെയും അറിയിക്കുകയും ചെയ്തു.

ഇതിനിടെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുണ്ടായിരുന്ന ഒരു ആട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് മുത്തശ്ശിയെ സ്‌റ്റേഷനില്‍ കൊണ്ട് പോയി വിവരങ്ങള്‍ തിരക്കിയെങ്കിലും കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല. സ്‌റ്റേഷന്‍ ജി. ഡി ചാര്‍ജില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ചു അവരെ ആശ്വസിപ്പിക്കുകയും പാനീയങ്ങള്‍ നല്‍കുകയും ഓര്‍മ്മശക്തി വീണ്ടെടുത്തപ്പോള്‍ വിവരങ്ങളും മേല്‍വിലാസവും ചോദിച്ചറിയുകയും അവരുടെ താമസ സ്ഥലത്തിനടുത്തുള്ള ആളഗനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു അറിയിക്കുകയായിരുന്നു.

കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഓര്‍മ നഷ്ടപ്പെട്ട മുത്തശ്ശി ട്രെയിന്‍ യാത്രക്കിടെ സ്‌റ്റേഷന്‍ മാറിയിറങ്ങി:
മുത്തശ്ശിയെ കണ്ടെത്തിയ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഗുരുവായൂര്‍ എക്‌സ്‌പ്രെസ്സില്‍ മധുരയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു തമിഴ്‌നാട് സ്വദേശിയായ യാലിനിയുടെ മുത്തശ്ശിയും കുടുംബവും. 'Hypontaremia' രോഗബാധിതയായ മുത്തശ്ശിക്ക് സോഡിയത്തിന്റെ കുറവ് മൂലം ഇടയ്ക്കിടെ ഓര്‍മ്മക്കുറവ് വരാറുണ്ടായിരുന്നു. മധുരയിലേക്കുള്ള മടക്കയാത്രയില്‍ അതിരാവിലെ മൂന്ന് മണിയോടെ ഓര്‍മ്മക്കുറവ് സംഭവിച്ച് മുത്തശ്ശി സ്‌റ്റേഷന്‍ മാറി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്ന യാലിനിയുടെ പിതാവ് രാവിലെ അഞ്ച് മണിയോടെ ഉറക്കമുണര്‍ന്നപ്പോഴാണ് അമ്മയെ കാണാനില്ലാത്ത വിവരം അറിയുന്നത്. പരിഭ്രാന്തനായ അദ്ദേഹം ട്രെയിന്‍ മുഴുവന്‍ തിരയുകയും ബന്ധുക്കളെയും റയില്‍വേ പോലീസിനെയും അറിയിക്കുകയും ചെയ്തു.

ഇതിനിടെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുണ്ടായിരുന്ന ഒരു ആട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് മുത്തശ്ശിയെ സ്‌റ്റേഷനില്‍ കൊണ്ട് പോയി വിവരങ്ങള്‍ തിരക്കിയെങ്കിലും കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല. സ്‌റ്റേഷന്‍ ജി. ഡി ചാര്‍ജില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ചു അവരെ ആശ്വസിപ്പിക്കുകയും പാനീയങ്ങള്‍ നല്‍കുകയും ഓര്‍മ്മശക്തി വീണ്ടെടുത്തപ്പോള്‍ വിവരങ്ങളും മേല്‍വിലാസവും ചോദിച്ചറിയുകയും അവരുടെ താമസ സ്ഥലത്തിനടുത്തുള്ള ആളഗനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു അറിയിക്കുകയും ചെയ്തു.

ആളഗനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഫോണ്‍ വന്നപ്പോഴാണ് യാലിനിയുടെ കുടുംബത്തിന് ആശ്വാസമായത്. മുത്തശ്ശി തിരുവനന്തപുരം റയില്‍വെ സ്‌റ്റേഷന് എതിര്‍ഭാഗത്തുള്ള പോലീസ് സ്‌റ്റേഷനില്‍ സുരക്ഷിതയായി ഉണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. യാലിനിയുടെ അച്ഛന്‍ ഉടന്‍ തന്നെ തമ്പാനൂര്‍ സ്‌റ്റേഷനില്‍ ബന്ധപ്പെടുകയും പിന്നീട് സ്‌റ്റേഷനിലെത്തി മുത്തശ്ശിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

പോലീസിന്റെ ആത്മാര്‍ത്ഥമായ സഹായത്തിനും മാനുഷിക പരിഗണനയോടെയുള്ള ഇടപെടലിനും ആ ഓട്ടോ ഡ്രൈവര്‍ക്കും നല്ല വാക്കുകളിലൂടെ നന്ദി പറയുകയാണ് യാലിനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com