ടി സിദ്ധിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കണം; അംഗീകരിക്കാതെ മുല്ലപ്പള്ളിയും ഐ ഗ്രൂപ്പും; തര്‍ക്കം തുടരുന്നു; അന്തിമ പട്ടിക കൈമാറിയില്ല

മുസ്‌ലിം പ്രാതിനിധ്യം പരിഗണിച്ചാണ് പദവി ആവശ്യപ്പെട്ടതെന്ന് എ ഗ്രൂപ്പ് വിശദീകരിച്ചു
ടി സിദ്ധിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കണം; അംഗീകരിക്കാതെ മുല്ലപ്പള്ളിയും ഐ ഗ്രൂപ്പും; തര്‍ക്കം തുടരുന്നു; അന്തിമ പട്ടിക കൈമാറിയില്ല

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയില്‍ തര്‍ക്കം. കോഴിക്കോട് ഡിസിസി പ്രസിഡന്റായി ടി സിദ്ധിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്ത്.  മുസ്‌ലിം പ്രാതിനിധ്യം പരിഗണിച്ചാണ് പദവി ആവശ്യപ്പെട്ടതെന്ന് എ ഗ്രൂപ്പ് വിശദീകരിച്ചു. അതേസമയം കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം വേണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടു. എന്നാല്‍ അത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് തയ്യാറായിട്ടില്ല.

വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലീം പ്രാതിനിധ്യം വേണമെന്നതുമായി ബന്ധപ്പട്ട ചര്‍ച്ച തുടരുകയാണ്. സിപി മുഹമ്മദിനെയാണ് പരിഗണിക്കേണ്ടതെന്നാണ് ഐ ഗ്രൂപ്പിന്റെയും മുല്ലപ്പള്ളിയുടെ ആവശ്യം. എഎ ഷൂക്കുറും പട്ടികയിലുണ്ട്. 

കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനും നടത്തിയ അവസാനവട്ട നീക്കങ്ങളും ഫലം കണ്ടില്ല. അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരുമുണ്ട്. തൃശൂര്‍ ഡിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കും.

നൂറിനടുത്തുള്ള പട്ടിക 75 എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങിയില്ല. കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും കൂടാതെ കെ വി തോമസും വി ഡി സതീശനും പി സി വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും. ശൂരനാട് രാജശേഖരന്‍, ടി എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, സിപി മുഹമ്മദ്, എ പി അനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ പി ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ഒ അബ്ദുറഹ്മാന്‍ കുട്ടി, കെ സി റോസക്കുട്ടി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. 

പത്മജ വേണുഗോപാലും എ എ ഷുക്കൂറുമടക്കം പി എം സുരേഷ് ബാബുവുമടക്കം 22 ജനറല്‍ സെക്രട്ടറിമാര്‍. 56 സെക്രട്ടറിമാര്‍. മുന്‍ എംഎല്‍എ എം പി വിന്‍സെന്റ് തൃശൂര്‍ ഡിസിസി അധ്യക്ഷനാകാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഐഎസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, മുകുല്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് അന്തിമവട്ട ചര്‍ച്ച നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com