ആനമലയിലെ റിസോര്‍ട്ടില്‍ നര്‍ത്തകിക്കൊപ്പം 'ആഘോഷം'; വീഡിയോ പകര്‍ത്തി കൂട്ടാളികള്‍; വ്യാപാരിയുടെ പണവും സ്വര്‍ണവും കാറും നഷ്ടമായി; യുവതിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

മിസ്ഡ് കോളിലൂടെ ആറ് മാസം മുന്‍പാണ് വ്യാപാരിയെ യുവതി പരിചയപ്പെടുന്നത്
ആനമലയിലെ റിസോര്‍ട്ടില്‍ നര്‍ത്തകിക്കൊപ്പം 'ആഘോഷം'; വീഡിയോ പകര്‍ത്തി കൂട്ടാളികള്‍; വ്യാപാരിയുടെ പണവും സ്വര്‍ണവും കാറും നഷ്ടമായി; യുവതിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

മധുര: വസ്ത്രവ്യാപാരിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ ചിത്രീകരിച്ച് പണവും സ്വര്‍ണവും കാറും തട്ടിയെടുത്ത യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. മലയാളികളടക്കം അഞ്ചുപേരാണ് പൊലീസ് പിടിയിലായത്. സംഭവത്തില്‍ കോയമ്പത്തൂ്ര്‍ സ്വദേശിയായ വ്യാപാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30നാണു കേസിനാസ്പദമായ സംഭവം.

യുവതി ബംഗളൂരു ഉള്‍പ്പടെ വന്‍ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിലെ നര്‍ത്തകിയാണ്. മിസ്ഡ് കോളിലൂടെ ആറ് മാസം മുന്‍പാണ് വ്യാപാരിയെ യുവതി പരിചയപ്പെടുന്നത്. ആ ബന്ധം സൗഹൃദത്തിലേക്ക് നീണ്ടതോടെയാണ് വ്യാപാരി കെണിയില്‍പ്പെട്ടത്. തുടര്‍ന്നു യുവതി പുതുവര്‍ഷ ആഘോഷത്തിനായി ആനമലയിലെ റിസോര്‍ട്ടിലേക്ക് വ്യാപാരിയെ ക്ഷണിച്ചു.  ഇരുവരുമൊത്തുള്ള വിഡിയോ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ശേഷം മുറിയിലെത്തിയ സുഹൃത്തുക്കള്‍ പണം ആവശ്യപ്പെട്ട് വ്യാപാരിയെ ഭീഷണിപ്പെടുത്തുകയും അഞ്ച് പവന്‍ സ്വര്‍ണമാല തട്ടിയെടുക്കുകയും എടിഎമ്മിലെ 30,000 രൂപ പിന്‍വലിക്കുകയും ചെയ്തു.

തുടര്‍ന്ന് മര്‍ദിച്ച് അവശനാക്കി വ്യാപാരിയെ റോഡില്‍ ഇറക്കി വിട്ടു കാറുമായി കടന്നു കളയുകയായിരുന്നു.  തുടര്‍ന്നും പണം ആവശ്യപ്പെട്ടു വ്യാപാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ ആളിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ പിടിയിലായത്. യുവതിയുടെ കെണിയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയതായും കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും ആളിയാര്‍ പൊലീസ് അറിയിച്ചു. പ്രതികളെ റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com