പത്തനംതിട്ട : 17-വയസ്സുകാരിയെ തേടി തമിഴ്നാട്ടിൽ നിന്നും കാമുകനെത്തി. കരിമ്പിൻതോട് വനപാതയോരത്ത് സംശയകരമായി കണ്ട ഇവരെ നാട്ടുകാർ ‘പൊക്കി’. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇവർ പ്രണയത്തിലായത്. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.
വെച്ചൂച്ചിറയാണ് പെൺകുട്ടിയുടെ സ്ഥലം . കാമുകൻ തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനുമാണ്. പെൺകുട്ടിയുടെ ആവശ്യ പ്രകാരമാണ് കാമുകൻ എരുമേലിയിലെത്തിയത്. കരിമ്പിൻതോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടപ്പോൾ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നൽകി യുവാവിനെ നാട്ടിലേക്ക് തിരികെ അയച്ചതായി എരുമേലി പൊലീസ് ഇൻസ്പെക്ടർ ആർ മധു അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ