തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗ നിർദ്ദേശം പുറത്തിറങ്ങി. ആളുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പരിശോധന നടത്തും. മൂന്ന് വിഭാഗങ്ങളിൽ നിന്ന് നിശ്ചിത ക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തിരഞ്ഞെടുക്കും.
വിമാനങ്ങളിൽ എത്തുന്നവരെയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റിനൽ സർവേയുടെ ഭാഗമായിട്ടാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശ രോഗികൾ, ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. കണ്ടെയിൻമെന്റ് സോണിൽ പെട്ട ആരോഗ്യ പ്രവർത്തകർ, രോഗികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാഗം.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയാൽ സ്ഥിരീകരണ പരിശോധന വേണ്ട. രോ ഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ