മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ആറ് കോടി രൂപ പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി സുബൈറിന് (35). നറുക്കെടുപ്പുഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഭാഗ്യശാലിയെ കണ്ടെത്താനായിരുന്നില്ല.
ജൂൺ 26-നായിരുന്നു ഫലം വന്നത്. se 208304 എന്ന നമ്പറിലുളള ടിക്കറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെർപ്പുളശ്ശേരിക്കടുത്ത് തൂതയിൽ വിറ്റ ടിക്കറ്റിനാണു സമ്മാനം എന്നുമാത്രമാണ് അറിഞ്ഞത്. സുഭാഷ് ചന്ദ്രബോസ് എന്നയാൾ നടത്തുന്ന ഭഗവതി ലോട്ടറി ഏജൻസിയിൽനിന്നാണ് ബാർബർ തൊഴിലാളിയായ സുബൈർ ടിക്കെറ്റെടുത്തത്. ടിക്കറ്റ് മണ്ണാർക്കാട്ടെ ആക്‌സിസ് ബാങ്ക് ശാഖയിൽ നൽകി. ഭാര്യ ഉമയ്യയും ഒന്നരവയസ്സുള്ള കുട്ടിയുമടങ്ങുന്നതാണ് സുബൈറിന്റെ കുടുംബം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ