ഓട്ടോ ഡ്രൈവറുടെ മുക്കാല്‍ ലക്ഷം രൂപ നഷ്ടമായി; കണ്ടെത്താല്‍ പൊലീസിന് വേണ്ടിവന്നത് രണ്ടേ രണ്ട് മണിക്കൂര്‍ 

ഏറ്റുമാനൂര്‍-കാണക്കാരി റോഡില്‍ ഓട്ടോ ഓടിക്കുന്നതിന് ഇടയിലാണ് നൗഷാദിന്റെ പണം നഷ്ടമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏറ്റുമാനൂര്‍: ഓട്ടോഡ്രൈവറായ വെട്ടിമുകള്‍ പള്ളിത്തടത്തില്‍ നൗഷാദിന്റെ 76500 രൂപയാണ് ശനിയാഴ്ച വൈകീട്ട് ഓട്ടത്തിന് ഇടയില്‍ നഷ്ടമായത്. പക്ഷേ നൗഷാദിന് അധികം അലയേണ്ടി വന്നില്ല. പൊലീസ് അന്വേഷണം ജെറ്റ് വേഗത്തിലായപ്പോള്‍ 2 മണിക്കൂറിനുള്ളില്‍ പണം തിരികെ കയ്യില്‍ കിട്ടി. 

ഏറ്റുമാനൂര്‍-കാണക്കാരി റോഡില്‍ ഓട്ടോ ഓടിക്കുന്നതിന് ഇടയിലാണ് നൗഷാദിന്റെ പണം നഷ്ടമായത്. അവശ്യ സാധനങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരമുള്ള നൗഷാദിന് ഇതുമായി ബന്ധപ്പെട്ട് കടകളില്‍ നിന്ന് ലഭിച്ച തുകയാണ് നഷ്ടമായത്. പൊലീസില്‍ വിവരം അറിയിച്ച ശേഷം നൗഷാദ് റോഡില്‍ തിരഞ്ഞു. 

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് നൗഷാദിന് വിളിയെത്തി. റോഡിലെ സിസിടിവി പരിശോധിച്ച പൊലീസ് പട്ടിത്താനം-കാണക്കാരി റോഡില്‍ വെച്ച് നൗഷാദിന്റെ ഓട്ടോയില്‍ നിന്ന് പൊതി തെറിച്ച് പോവുന്നത് കണ്ടെത്തി. അവിടെ നിന്ന് ഉടന്‍ പണവും കണ്ടെത്തി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ അന്‍സാരി നൗഷാദിന് പണം കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com