മത്സ്യവില്‍പ്പനക്കാരന് കോവിഡ്, തൃശൂര്‍ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു; 80 പേര്‍ നിരീക്ഷണത്തില്‍ 

മത്സ്യവില്‍പ്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: മത്സ്യവില്‍പ്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. മത്സ്യവില്‍പ്പനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 80 പേരെ നിരീക്ഷണത്തിലാക്കി. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി ചില്ലറ വില്‍പന നടത്തിയിരുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ മത്സ്യവില്‍പനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 30 മത്സ്യവില്‍പനക്കാരടക്കം 80 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ചയാണ് മത്സ്യവില്‍പനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പഞ്ചായത്തിലെ മത്സ്യമാര്‍ക്കറ്റുകളെല്ലാം അടച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com