തിരുവനന്തപുരം: ഹോം ക്വാറൻറൈൻ കാലാവധി പൂർത്തിയാക്കി കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്വദേശി സുൾഫിക്കർ ദാവൂദ് എന്ന 42 കാരനാണ് മരിച്ചത്. വീട്ടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂൺ 26-നാണ് ദാവൂദ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. തുടർന്നു ഹോം ക്വാറൻറൈനിൽ പ്രവേശിച്ചു. ഇയാൾ ക്വാറൻറൈൻ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നഗരസഭ ആരോഗ്യവിഭാഗത്തിലും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഗൾഫിൽനിന്നു നാട്ടിലെത്തിയ ശേഷം ദാവൂദ് ഒറ്റയ്ക്കാണു വീട്ടിൽ താമസിച്ചിരുന്നത്. ജീർണാവസ്ഥയിൽ കണ്ടെത്തിയ മൃതശരീരത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. ഭാര്യ മാജിദ ബീവി. മക്കൾ സുഹാന, സുനൈന, നാദിർഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ