ഇന്ന് ചോദ്യം ചെയ്തത് പത്തരമണിക്കൂര്‍; ശിവശങ്കറെ വിട്ടയച്ചു

പത്തുദിവസത്തിന് ശേഷം വീണ്ടും ചോദ്യം ചെയ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇന്ന് ചോദ്യം ചെയ്തത് പത്തരമണിക്കൂര്‍; ശിവശങ്കറെ വിട്ടയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. പത്തുദിവസത്തിന് ശേഷം വീണ്ടും ചോദ്യം ചെയ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍

ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 നാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്.

തിങ്കളാഴ്ച ഒമ്പതര മണിക്കൂര്‍ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍ഐഎ നിര്‍ദേശിക്കുകയായിരുന്നു. 

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com