നഗരസഭയെ ഒന്നും അറിയിച്ചിട്ടില്ല ; ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ വിജയമോയെന്ന് പരിശോധിക്കണം ; കളക്ടര്‍ക്കെതിരെ മേയര്‍

മറ്റ് വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ല. പദ്ധതി എന്തെന്ന് നഗരസഭയെ അറിയിച്ചിട്ടില്ല
നഗരസഭയെ ഒന്നും അറിയിച്ചിട്ടില്ല ; ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ വിജയമോയെന്ന് പരിശോധിക്കണം ; കളക്ടര്‍ക്കെതിരെ മേയര്‍

കൊച്ചി : കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടര്‍ക്കെതിരെ വിര്‍ശനവുമായി കൊച്ചി മേയര്‍. കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ വിജയമായോയെന്ന് പരിശോധിക്കണം. മറ്റ് വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ല. പദ്ധതി എന്തെന്ന് നഗരസഭയെ അറിയിച്ചിട്ടില്ല. പദ്ധതി ഒന്നിച്ച് നടപ്പാക്കുകയാണ് വേണ്ടതെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. 

പല സ്ഥലങ്ങളിലും വികസനത്തിന്റെ പേരുപറഞ്ഞ് നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകളും ഓടകളും എല്ലാം നിര്‍മ്മിച്ചത് ഇപ്പോള്‍ പുതുക്കി പണിയേണ്ട അവസ്ഥയിലാണ്. പല ഓടകളും പഴയ രീതിയിലേക്ക് കൊണ്ടുവരേണ്ട നിലയിലാണ്. ആപത് ഘട്ടം ഉണ്ടാകുമ്പോള്‍ പരസ്പരം പഴിചാരിക്കൊണ്ടല്ല അത്‌ന് പരിഹാരം ആകേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. 

ഇവിടെ വേണ്ടത് ആശ്വാസം തരുന്ന മാറ്റമാണ്. അതിന് സംയുക്തമായ പ്രവര്‍ത്തനമാണ് വേണ്ടത്. കളക്ടര്‍ ഒരു വശത്ത് പ്രയത്‌നിക്കുക, നഗരസഭ മറുവശത്ത് പ്രയത്‌നിക്കുക എന്നിങ്ങനെയല്ല വേണ്ടത്. പകരം പരസ്പരം കണക്ടഡ് ആയിട്ടുള്ള മൂവ്‌മെന്റ് ഉണ്ടെങ്കില്‍ മാത്രമേ ഫലപ്രദമായ പരിഹാരം ആകുകയുള്ളൂ. മാത്രമല്ല കാലാവസ്ഥാവ്യതിയാനത്തെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും വന്‍ വെള്ളക്കെട്ടാണ് ഉണ്ടായത്. നഗരത്തിലെ എംജി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, പനമ്പിള്ളി നഗര്‍, രവിപുരം, സൗത്ത് കടവന്ത്ര, കാരിക്കാമുറി, കളത്തില്‍പറമ്പില്‍ റോഡ്, പിആന്റ് ടി കോളനി തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com