ന്യൂഡൽഹി: കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. 22കാരിയായ ബിസ്മി സ്കറിയയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ മരിച്ചത്. കൊല്ലം പുനലൂർ സ്വദേശി സ്കറിയ മാത്യുവിന്റെ മകളാണ് ബിസ്മി.
ഡൽഹി-ഹരിയാന അതിർത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയിൽ ജോലി ചെയ്തുവരുകയായിരുന്നു ബിസ്മി. വ്യാഴാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചയോടെ ബിസ്മിയെ സുഹൃത്തുക്കൾ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തി. ഉടൻതന്നെ മെദാന്തയിൽ എത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല.
മൂന്നുമാസം മുമ്പാണ് ബിസ്മി മെദാന്തയിൽ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് വാർഡിൽ രോഗികളെ ചികിത്സിച്ചിരുന്ന ബിസ്മിക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ