കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരടക്കം 70ൽ അധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28കാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായാണ് ഡോക്ടർമാരടക്കം സമ്പർക്കവിലക്കിൽ പോകാൻ തീരുമാനിച്ചത്.
ഗൈനക്കേളജി ഡോക്ടർമാർക്കും സർജൻമാർക്കും പുറമെ ജനറൽ സർജൻമാരും ഡോക്ടർമാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥികളും നഴ്സുമാരും പട്ടികയിൽ ഉൾപ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്ച പരിശോധനക്ക് അയക്കും.
മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. പ്രസവത്തെ തുടർന്ന് മേയ് 24നാണ് മെഡിക്കൽ കോളജിൽ യുവതിയെ പ്രവേശിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു. എവിടെ നിന്നാണ് യുവതിക്ക് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ