വിവാഹ തീയതി നിശ്ചയിച്ച ദിവസം അപകടം; കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു

വിവാഹ തീയതി നിശ്ചയിച്ച ദിവസം അപകടം; കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു

വിവാഹ തീയതി നിശ്ചയിച്ച ദിവസം ഇരുചക്രവാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു

കോട്ടയം: വിവാഹ തീയതി നിശ്ചയിച്ച ദിവസം ഇരുചക്രവാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് കരുമാങ്കല്‍ കെ സി സജിയുടെ മകനും ബംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ എന്‍ജിനീയറുമായ സിന്‍സ് കെ സജി (29) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  മരിച്ചത്. 

കൊല്ലം സ്വദേശിനിയും കര്‍ണാടകയില്‍ എന്‍ജിനീയറുമായ യുവതിയുമായി സിന്‍സിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. തീയതി നിശ്ചയിച്ച് ഫോണില്‍ കാര്യം പറഞ്ഞ 5ന് വൈകീട്ട്  ചോഴിയക്കാടിനു സമീപമായിരുന്നു അപകടം. സിന്‍സ് സഞ്ചരിച്ച ഇരുചക്രവാഹനം നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.  ഗുരുതരമായി പരുക്കേറ്റ സിന്‍സിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 

6 വര്‍ഷമായി ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സിന്‍സ് ലോക്ക്ഡൗണിനു തൊട്ടു മുന്‍പാണ് നാട്ടിലെത്തിയത്. ജൂലൈ 12ന് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com