തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും കിട്ടിയ വൈദ്യുതിബില്ലുകൾ ഇപ്പോൾ അടച്ചില്ലെങ്കിലും പ്രശ്നമില്ല. ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കിട്ടിയ ഈ ബില്ലുകൾ അടയ്ക്കാതിരുന്നാലും ഇവരുടെ വൈദ്യുതി രണ്ടുമാസത്തേക്ക് വിച്ഛേദിക്കില്ലെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു.
പൂട്ടിക്കിടക്കുന്ന ഇടങ്ങളിൽ മീറ്റർ റീഡിങ് എടുക്കാൻ കഴിയാതെവരുമ്പോൾ ശരാശരി ഉപഭോഗം കണക്കാക്കുന്ന ബില്ലാണ് നിലവിൽ നൽകുന്നത്. പിന്നീട് മീറ്റർ റീഡിങ് എടുക്കുമ്പോൾ യാഥാർഥ ഉപഭോഗം കണക്കാക്കി ബില്ലിൽ മാറ്റം വരുത്തും. അതനുസരിച്ച് മുൻബില്ലിൽ അടച്ച തുക അടുത്ത ബില്ലിലേക്കു ക്രമീകരിക്കും.
അതേസമയം ലോക്ഡൗൺ കാലത്ത് നിരവധി സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നു. ഈ സ്ഥാപനങ്ങളിൽ ബില്ലുകൾ നൽകിയതോടെ വ്യാപക പരാതി ഉണ്ടായി. വൈദ്യുതിയുടെ യഥാർഥ ഉപഭോഗം അറിയാൻ മീറ്റർ റീഡിങ് എടുക്കുന്നതിന് അതത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. ഇങ്ങനെ കണക്കാക്കുന്ന തുക മുടക്കമില്ലാതെ അടയ്ക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ