വൈദ്യുതി വിച്ഛേദിക്കില്ല; ബില്ലിൽ വൻ ഇളവ്; അഞ്ച് തവണയായി അടയ്ക്കാം; 90 ലക്ഷം ഉപഭോക്താക്കൾക്ക് ഗുണം

വൈദ്യുതി വിച്ഛേദിക്കില്ല; ബില്ലിൽ വൻ ഇളവ്; അഞ്ച് തവണയായി അടയ്ക്കാം; 90 ലക്ഷം ഉപഭോക്താക്കൾക്ക് ഗുണം
വൈദ്യുതി വിച്ഛേദിക്കില്ല; ബില്ലിൽ വൻ ഇളവ്; അഞ്ച് തവണയായി അടയ്ക്കാം; 90 ലക്ഷം ഉപഭോക്താക്കൾക്ക് ഗുണം

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വൈദ്യുതി ബിൽ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അഞ്ച് തവണയായി അടയ്ക്കാം. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇളവുകൾ സംബന്ധിച്ച് കാര്യങ്ങൾ വിശദമാക്കിയത്.

താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതി ഉയർന്ന സാഹചര്യത്തിൽ അത് പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താനും വൈദ്യുതി ബോർഡിനോട് സർക്കാർ നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് തുക അടയ്ക്കുന്നതിന് പ്രയാസമുള്ളവർക്ക് തവണ വ്യവസ്ഥയിൽ അടയ്ക്കാനുള്ള അവസരം അനുവദിച്ചു. കോവിഡ് കാലത്ത് ബില്ലടച്ചില്ല  എന്ന കാരണത്താൽ ആരുടേയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല.

40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഇത്തരത്തിലുള്ളവർക്ക് സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് യൂണിറ്റിന് ഒന്നര രൂപയാണ് നിരക്ക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ ബില്ലിൽ ഇപ്പോഴത്തെ ഉപയോഗം എത്ര യൂണിറ്റായാലും ഒന്നര രൂപ തന്നെ നൽകിയാൽ മതി.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധികം ഉപഭോഗം മൂലമുണ്ടായ ബില്ലിൽ ബിൽ തുക വർധനവിന്റെ പകുതി സബ്സിഡി നൽകും. 100 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവർക്ക് അധിക ബില്ലിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 ശതമാനമാണ് സബ്സിഡി. 150ന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 20 ശതമാനമായിരിക്കും സബ്സിഡി.

വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണ വരെ സമയം അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണ വരെയാക്കും. 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com