തോപ്പുംപടിയില്‍ 16കാരിയെ കഞ്ചാവും മദ്യവും നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

വിഷ്ണു പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് വിളിച്ചുവരുത്തി കഞ്ചാവും മദ്യവും നല്‍കുകയായിരുന്നു. പിന്നാലെ എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: തോപ്പുംപടി കൂട്ട ബലാത്സംഗക്കേസില്‍ നാല് പ്രതികള്‍ക്കും 20 വര്‍ഷം തടവ്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 വയസുള്ള പെണ്‍കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

2018 ഒക്ടോബര്‍ 13നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വിഷ്ണു എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിഷ്ണു പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് വിളിച്ചുവരുത്തി കഞ്ചാവും മദ്യവും നല്‍കുകയായിരുന്നു. പിന്നാലെ എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 

ഒന്നാം പ്രതി അരുണ്‍ സ്്റ്റാന്‍ലി, രണ്ടാം പ്രതി വിഷ്ണു, ക്രിസ്റ്റഫര്‍, ആന്റണി ജിനേഷ് എ്ന്നിവരെയാണ് എറണാകുളം പോക്‌സോ  കോടതി ശിക്ഷിച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com