കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്.
69 വയസായിരുന്നു. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 22 ആയി. കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ എട്ടാം തിയ്യതിയാണ് ഡല്‍ഹിയില്‍ നിന്ന് നിസാമുദ്ദീന്‍ ട്രയിന്‍ കയറിയത്. പത്താംതിയ്യതി നാട്ടിലെത്തിയെങ്കിലും ഇയാള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടീല്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അഞ്ചാം ദിവസം കടുത്ത പനിവന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 15ാം തിയ്യതിയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. 17ാം തിയ്യതി കോവിഡ് സ്ഥിരീകരിച്ചു.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്ന് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചിരുന്നു. വസന്തകുമാറിനു ന്യൂമോണിയ ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയിൽ ഹൃദയാഘാതം ഉണ്ടായി. ഇന്നു രാവിലെ 9.55നാണു മരണം. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ