ആലപ്പുഴ; ക്വാറന്റീൻ ലംഘിച്ച് പുറത്ത് കറങ്ങിനടന്ന അച്ഛനും മകനും കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളം നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മുംബൈയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ പിതാവിനും മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർഗനിർദേശം ലംഘിച്ച് ഇവർ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും സ്കാനിംഗ് സെന്ററും മാർക്കറ്റും സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറും സ്കാനിംഗ് സെന്ററിലെ രണ്ടു പേരും ക്വാറന്റൈനിൽ പോയി. ഭർത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുമ്പാണ് മുംബൈയിൽ നിന്നും എത്തിയത്.തുടർന്ന് ഇവരെ ചെന്നിത്തലയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഗൃഹനാഥന് ശാരീരിക അസ്വസ്തയുണ്ടായതിനെ തുടർന്ന് ഇയാളെ ആംബുലൻസിൽ കായംകുളത്തെത്തിച്ച് ഡോക്ടറെ കാണിച്ച് ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇവർ ഓട്ടോയിൽ വീണ്ടും ഡോക്ടറെ കാണാനെത്തി. അവിട
ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഇവർ സ്കാനിംഗിനായി പോയി. പിന്നീട് ഇവർ മാർക്കറ്റിലെത്തി ഇറച്ചിയും പലചരക്കുകടയിൽ നിന്നും ഉള്ളിയും മറ്റും വാങ്ങി മടങ്ങി. വെള്ളിയാഴ്ചയാണ് ഗ്രഹനാഥനും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശം ഒന്നടങ്കം ആശങ്കയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ