കണ്ടുപഠിക്കണം!;ആവശ്യപ്പെട്ടില്ലെങ്കിലും വീട്ടിലെ ഐസൊലേഷനില്‍; ഇത് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മറ്റൊരു കുടുംബത്തിന്റെ ജാഗ്രത, അഭിമാനം

പത്തനംതിട്ടയിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
കണ്ടുപഠിക്കണം!;ആവശ്യപ്പെട്ടില്ലെങ്കിലും വീട്ടിലെ ഐസൊലേഷനില്‍; ഇത് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മറ്റൊരു കുടുംബത്തിന്റെ ജാഗ്രത, അഭിമാനം

ത്തനംതിട്ടയിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തി നാളുകള്‍ കഴിഞ്ഞിട്ടും വേണ്ടത്ര സുരക്ഷാ മുന്‍ കരുതലുകള്‍ എടുക്കാതെ നാട്ടില്‍ കറങ്ങി നടന്നതിന് എതിരെ ആരോഗ്യമന്ത്രിയടക്കം രൂക്ഷ ഭാഷയിലാണ് കുടുംബത്തെ വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തി കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച, ഇപ്പോഴും ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിനെക്കുറിച്ചുള്ള  നൗഷാദ് പൊന്‍മള എന്നയാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഇറ്റലിയില്‍ നിന്ന് മടങ്ങിയത് മുതലുള്ള രേഷ്മ, അകുല്‍ ദമ്പതികളുടെ മുന്‍കരുതലുകളെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. നൗഷാദിന്റെ കുറിപ്പ് ഇങ്ങനെ:

പത്തനംതിട്ടയിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത അറിഞ്ഞു . അതില്‍ ഇറ്റലിയില്‍ നിന്നു വന്ന മൂന്നുപേര്‍ ആ വിവരം മറച്ചു വെച്ച് വീട്ടില്‍ പോവുകയും, മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടയവുകയും ചെയ്തല്ലോ. ഇതേ സമയത്താണ് എന്റെ സുഹൃത്തിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്. പ്രിയ സുഹൃത്ത് രേഷ്മയും (Reshma Ammini)ഭര്‍ത്താവ് അകുല്‍ പ്രസാദും കഴിഞ്ഞ മാസം 21ന് ഇറ്റലിയില്‍ ആയിരുന്നു. ആ ദിവസങ്ങളിലാണ് ഇറ്റലിയില്‍ കൊറോണ വ്യാപകമാവുകയും ആളുകള്‍ മരിക്കുകയും ചെയ്തത്.

അവര്‍ പിന്നീട് അവിടെ നിന്ന് ഡെന്മാര്‍ക്കില്‍ എത്തിയ ഉടനെ, അവിടെ യുള്ള ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. വിവരങ്ങള്‍ അറിയിച്ചപ്പോള്‍ ഡോക്ടര്‍ അവിടെ വീട്ടില്‍ ഇരിക്കാനും, പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെടുകയാണ് ചെയ്തത്. രണ്ടാഴ്ചക്ക് ശേഷം ആണ് അവള്‍ നാട്ടിലേക്ക് ദോഹ വഴി തിരിച്ചു വരുന്നത്. ഡെന്മാര്‍ക്കിലും ദോഹയിലുമൊന്നും എയര്‍പോര്‍ട്ടില്‍ നിന്ന് കൊറോണയെ കുറിച്ച് ചോദ്യങ്ങളോ, പരിശോധനയോ ഒന്നും ഉണ്ടായില്ലത്രേ. പിന്നീട് കൊച്ചിയിലെത്തിയ സമയത്താണ് ഇവിടെ എയര്‍പോര്‍ട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ എല്ലാം ശേഖരിച്ചിരുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കുന്ന രാജ്യത്തെ സ്റ്റാമ്പും അവിടുന്ന് എക്‌സിറ്റ് ചെയ്യുന്ന രാജ്യത്തെ സ്റ്റാമ്പും മാത്രമേ പാസ്‌പോര്‍ട്ടില്‍ ഉണ്ടാവുകയുള്ളൂ.. ഇടക്ക് യാത്ര ചെയ്യുന്ന EU രാജ്യങ്ങളുടെ വിവരങ്ങളൊന്നും പാസ്‌പോര്‍ട്ടില്‍ കാണില്ല. അതുകൊണ്ടുതന്നെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് പാസ്‌പോര്‍ട്ട് നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റില്ല. യാത്രക്കാരന്‍ തന്നെ സ്വയം വിവരങ്ങള്‍ കൊടുക്കണം.

അവള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്ത്, പോയ രാജ്യങ്ങളുടെ വിവരങ്ങള്‍ എല്ലാം നല്‍കി. കാര്യങ്ങള്‍ വിശദീകരിച്ചു.പിന്നെ അങ്ങോട്ട് ചോദിച്ചു, ഇനി എന്തെങ്കിലും ചെക്കിങ് നടത്തണോ isolation ആവശ്യമുണ്ടോ ഉണ്ടോ എന്നൊക്കെ. രണ്ടാഴ്ചയോളം ഡെന്മാര്‍ക്കില്‍ isolation നടത്തി വന്നതുകൊണ്ട്, നിലവില്‍ ലക്ഷണം ഒന്നും ഇല്ലാത്തതിനാല്‍ ആവശ്യമില്ലാ എന്നായിരുന്നു മറുപടി. എന്നാല്‍, അവള്‍ ചെയ്തത്, ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സ്വയം വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയായിരുന്നു.

സുഹൃത്തുക്കളോടും ബന്ധുക്കളോടും വീട്ടില്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപെട്ടു. മാത്രവുമല്ല അവള്‍ യാത്ര ചെയ്ത ടാക്‌സി ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ അടക്കം, അവളുടെ എയര്‍പോര്‍ട്ട് മുതലുള്ള എല്ലാ കോണ്ടാക്ട്‌സും രേഖപ്പെടുത്തിയിരുന്നു. ദിശയില്‍ വിളിച്ചു, നമ്പര്‍ ബിസി ആയിരുന്നതിനാല്‍, തൊട്ടടുത്ത phc യിലേക്ക് വിളിച്ച് കാര്യങ്ങള്‍ അവരെയും ധരിപ്പിച്ചു.

ഇതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി എന്താണെന്ന് അറിയണം. 'ഈ ആരോഗ്യ വകുപ്പും മന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ഇത്ര ബുദ്ധിമുട്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നത് അവള്‍ക്കും സമൂഹത്തിനും വേണ്ടിയല്ലേ, എന്നിട്ട് അവള്‍ കാരണം മറ്റൊരാള്‍ക്കും ഒരു പ്രശ്‌നം വരാന്‍ പാടില്ല എന്ന് കരുതിയാണ് പരമാവധി ശ്രദ്ധ എടുക്കുന്നത്' എന്ന്. ഇതുകേട്ടപ്പോള്‍ എന്റെ സുഹൃത്തിനെ കുറിച്ച് എനിക്ക് ഒരുപാട് അഭിമാനം തോന്നി. പ്രത്യേകിച്ച് ഇന്നത്തെ ഈ വാര്‍ത്ത കൂടി കേട്ടപ്പോള്‍.

അവള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷണത്തിലാണ്. ഇന്ന് വിളിച്ചിരുന്നു, ശൈലജ ടീച്ചറുടെ പത്ര സമ്മേളനം കണ്ട്. എന്നിരുന്നാലും ഇനിയും കുറച്ചുദിവസം കൂടി ഐസോലേഷന്‍ ഇരിക്കാന്‍ തന്നെയാണ് രേഷ്മയുടെ തീരുമാനം. അത് അവള്‍ക്കുവേണ്ടി മാത്രമല്ല, നമുക്കും ഈ സമൂഹത്തിനു കൂടിയാണ്.. ഇതുപോലെ ഒരുപാട് പേരുണ്ടാകും.. രേഷ്മയെ പോലെ.. നിതാന്ത ജാഗ്രത കാണിക്കുന്ന ഇത്തരം ആളുകള്‍ തന്നെയാണ് നമ്മുടെ സമൂഹത്തിന് ഒരു മുതല്‍ക്കൂട്ട്. ഒരുപാട് അഭിമാനം... സുഹൃത്തേ..!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com