കൊച്ചി: കോവിഡ് 19 രോഗവിമുക്തിക്കായി വ്യാജ ചികിത്സ നടത്തി പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സീലോർഡിന് സമീപം ഹാജിറ ബീവിയെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ ചൂർണിക്കര സ്വദേശി കെ.എച്ച്. നാദിർഷ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളും സുഹൃത്തും രോഗികളായി അഭിനയിച്ച് പ്രതിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിക്കുകയായിരുന്നു. ചില പൊടികളും ലായനികളും ചേർത്താണ് ഇവർ വ്യാജ മരുന്ന് നിർമിച്ചത്.
കോവിഡിന് പ്രതിവിധിയാണിതെന്നും ഹാജിറ അവകാശപ്പെട്ടു.ശാസ്ത്രീയ പിന്തുണയില്ലാതെ ഇവർ മറ്റ് പല രോഗങ്ങൾക്കും ചികിത്സ നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തകിട് പൂജിച്ച് നൽകൽ, പാത്രത്തിലെ വെള്ളത്തിൽ ഊതൽ എന്നിങ്ങനെയായിരുന്നു ചികിത്സ രീതിയെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ മുകൾ നിലയിലായിരുന്നു മരുന്ന് നിർമാണവും ചികിത്സയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ