ഊട്ടി; കേരളത്തിൽ പോയി വന്നതിന് കൊറോണ രോഗിയെന്ന് വിളിച്ചുവെന്ന് ആരോപിച്ച് ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ പാലക്കാട് സ്വദേശി ദേവദാസ്(40) അറസ്റ്റിലായി.
ഇയാൾ ഊട്ടി മാർക്കറ്റിലിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. ഊട്ടിയിലെ ഹോട്ടലിൽ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോൾ ദേവദാസ് ഇവരുടെ അടുത്തെത്തി. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരിൽ ദേവദാസിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.
ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഹോട്ടലിൽ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദേവദാസിനെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ