'എവിടെ പോകുവാടാ കോപ്പെ'; ചന്തിക്ക് രണ്ടടി; സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ നിക്കര്‍ ഊരാന്‍ ശ്രമം; കഞ്ചാവുകാരനാക്കി; കൊറോണക്കാലത്തെ പൊലീസ് അതിക്രമങ്ങള്‍; കുറിപ്പ്

ജീവിതത്തില്‍ ഇന്നേവരെ മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത എന്നെ പിടിച്ചു കഞ്ചാവുകാരനും ആക്കി
'എവിടെ പോകുവാടാ കോപ്പെ'; ചന്തിക്ക് രണ്ടടി; സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ നിക്കര്‍ ഊരാന്‍ ശ്രമം; കഞ്ചാവുകാരനാക്കി; കൊറോണക്കാലത്തെ പൊലീസ് അതിക്രമങ്ങള്‍; കുറിപ്പ്

കൊച്ചി: കോവിഡ് തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ വീട്ടില്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയ തനിക്ക് പൊലീസില്‍ നിന്നുണ്ടായ ദുരനനുഭവം പങ്കുവെച്ച് യുവാവിന്റെ കുറിപ്പ്. പച്ചക്കറിയും ബിസ്‌കറ്റും വാങ്ങി വരികയായിരുന്ന തന്നെ പൊലീസ് വണ്ടി വട്ടമിട്ട് നിര്‍ത്തി ഒന്നും ചോദിക്കാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. സ്റ്റേഷനില്‍ എത്തിയതിന് പിന്നാല അസഭ്യവര്‍ഷവും തന്റെ നിക്കര്‍ ഊരാന്‍ പൊലീസ് ശ്രമിച്ചതായും ഇയാള്‍ പറയുന്നു.

ഞാന്‍ ഇവിടെ സ്‌റ്റേഷനില്‍ ഉണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കാന്‍ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടില്ല. ആശങ്കയ്ക്കിടയില്‍ ഞാന്‍ സെല്ലിനുള്ളില്‍ അലമുറയിട്ട് കരഞ്ഞു.വീണ്ടും ഒന്ന് രണ്ടു മണിക്കൂര്‍ വളരെ ബദ്ധപ്പെട്ട് തള്ളിനീക്കി. ഇതിനിടെ ജീവിതത്തില്‍ ഇന്നേവരെ മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത എന്നെ പിടിച്ചു കഞ്ചാവുകാരനും ആക്കിയെന്ന് ഇയാള്‍ പറയുന്നു. ബാപ്പ റിട്ടയേര്‍ഡ് കലക്ടര്‍ ആയതിന്റെ പ്രിവിലേജിന്റെ പുറത്താണ് ഒടുവില്‍ തനിക്ക് ജാമ്യം കിട്ടിയതെന്ന് ഇസ്ഹാഖ് എസ് ഖാന്‍ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
 

കൊറോണക്കാലത്തെ പോലീസ് അതിക്രമങ്ങള്‍

ചന്തിക്ക് അടിയും കൊണ്ട് 6 മണിക്കൂര്‍ സെല്ലിലും കിടന്ന് കഷ്ടപ്പെട്ട് ഞാന്‍ മേടിച്ചു കൊണ്ട് വന്ന പച്ചക്കറികള്‍ ആണിത്.
ഇനിയങ്ങോട്ട് മീനും ഇറച്ചിയും കിട്ടാത്ത സാഹചര്യത്തില്‍ കുറച്ചു പച്ചക്കറി മേടിക്കാന്‍ ഇറങ്ങിയതാണ് ഞാന്‍ . പച്ചക്കറിയും കുറച് biscuits ഉം വാങ്ങി സ്‌കൂട്ടറില്‍ തിരിച്ചു വരവേ അപ്രതീക്ഷിതമായി പോലീസ് വണ്ടി മുന്നില്‍ വട്ടമിട്ടു നിര്‍ത്തി. എവിടെ പോകുവാട കോപ്പേ എന്ന ചോദ്യത്തിന് മറുപടി പറയുംമുന്നേ കിട്ടി, ചന്ദിക്ക് രണ്ടടി. അടി കൊണ്ടിട്ട് രോഷം കൊണ്ട ഞാന്‍ പറഞ്ഞു എന്നെ അടിക്കാന്‍ ഇവിടെ ആര്‍ക്കും rightഇല്ല , ഞാന്‍ പച്ചക്കറി മേടിക്കാന്‍ പോയതാണ്.
ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ . SI മൊഴിഞ്ഞു ' ഇവനെ പിടിച്ചു ജീപ്പില്‍ കേറ്റ് , കേസ് എടുത്ത് remand ചെയ്യാം ഇവന്‍ ഈ ഇടക്ക് ഒന്നും പുറത്തിറങ്ങില്ല ' എന്നെ വലിച്ചു ജീപ്പില്‍ കേറ്റി വണ്ടി നൂറു നൂറില്‍ പോലീസ് സ്‌റ്റേഷനിലേക്ക്.
പോണ വഴിയേ കാണുന്ന എല്ലാവരോടും അസഭ്യ വര്‍ഷം തന്നെ ആയിരുന്നു.
പോലീസ് സ്‌റ്റേഷന്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ മാസ്‌ക് ആവശ്യപ്പെട്ടു. മാസ്‌കും ഇട്ട് സ്‌റ്റേഷനിലേക്ക് കേറി.
പിന്നീട് അങ്ങോട്ട് എന്റെ നേരേ ചീത്തവിളിയായി. ഒടുവില്‍ സഹിക്കാനാകാതെ ഒരു ഏമാന്റെ അസഭ്യവര്ഷത്തോട് ഞാന്‍ പ്രതികരിച്ചു . അതോടെ സിറ്റുവേഷന്‍ ആകെമാറി .നിക്കറില്‍ നിന്ന എന്റെ നിക്കര്‍ വലിച്ച് ഊരാന്‍ ഉള്ള ശ്രമം തുടങ്ങി. പറയുന്നതില്‍ ബുദ്ദിമുട്ടുണ്ട് എങ്കിലും പറയാതെ വയ്യ ഉണ്ടക്കിട്ട് പിടിക്കാന്‍ ഉള്ള ശ്രമവും തുടങ്ങി എന്റെ ഷര്‍ട്ടും വലിച്ചു കീറി ഉള്ള മാസ്‌കും പറിച്ചു കളഞ്ഞു സെല്ലില്‍ കൊണ്ടിട്ടു.

പച്ചക്കറികട വളരെ അടുത്തായതിനാല്‍ ഫോണ്‍ എടുത്തിട്ടുണ്ടായിരുന്നില്ല. ദേ വരുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ്. മണിക്കൂര്‍ ഒന്ന് രണ്ടായി ഇതുവരെ ഞാന്‍ എവിടെ എന്നതിന് എന്റെ വീട്ടുകാര്‍ക്ക് യാതൊരു അറിവുമില്ല . ഉച്ചക്ക് ഭക്ഷണവും വച്ച് കാത്തിരിക്കുന്ന ഉമ്മ ബാപ്പ എന്റെ ഭാര്യ . ഞാന്‍ ഇവിടെ സ്‌റ്റേഷനില്‍ ഉണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കാന്‍ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടില്ല. ഈ ആശങ്കകള്‍ എന്നെ ഭ്രാന്ത് പിടിപ്പിച്ചു . ആ സെല്ലിനുള്ളില്‍ അലമുറയിട്ട് കരഞ്ഞു.

വീണ്ടും ഒന്ന് രണ്ടു മണിക്കൂര്‍ വളരെ ബദ്ധപ്പെട്ട് തള്ളിനീക്കി. ഇതിനിടെ ജീവിതത്തില്‍ ഇന്നേവരെ മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത എന്നെ പിടിച്ചു കഞ്ചാവുകാരനും ആക്കി.
കുറേ ഏമാന്മാര്‍ ശവത്തില്‍ കുത്തും പോലെ ഉള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു , നിനക്ക് ഇപ്പോ സ്വാതത്ര്യം കിട്ടിയല്ലോ അല്ലെ ? പോയി ഹ്യൂമന്‍ rightsല്‍ കേസ് കൊടുക്കു കാണട്ടെ. അങ്ങനെയൊക്കെ .ഉച്ചഭക്ഷണം കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും സമയം വളരെ സ്ലോ pace ല്‍ നീങ്ങി കൊണ്ടിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷം പോലീസ് എന്റെ parents ന്റെ നമ്പര്‍ വാങ്ങി ബാപ്പയെ വിളിച്ചു വരുത്തി. Bappa റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ ആയതിന്റെ privilege ന്റെ പുറത്തു മാത്രം പിന്നെയും മണിക്കൂറുകള്‍ക്കു ശേഷം എനിക്ക് ജാമ്യം ലഭിച്ചു, വിട്ടയച്ചു.
അല്ലാത്ത പക്ഷം കേസ് എടുത്ത് റിമാന്‍ഡ് ചെയ്‌തേനേ. 21 ദിവസത്തെ quarantine, പച്ചക്കറി വാങ്ങാന്‍ പുറത്തു പോയതിന്റെ പേരില്‍ ഞാന്‍ ജയിലില്‍ കഴിക്കേണ്ടി വന്നേനെ

പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. നമ്മുടെ ഇടതു സര്‍ക്കാരും ആരോഗ്യ മേഖലയും രാപകലില്ലാതെ ഒരു ജനതയ്ക്ക് വേണ്ടി പ്രയത്‌നിക്കുമ്പോള്‍ . ഒരു വിഭാഗം പോലീസ് കാരുടെ തെമ്മാടിത്തരം അവശ്യ സാധങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവരെ വല്ലാണ്ട് panic ആക്കുന്നുണ്ട്
ചയ : ബാപ്പയുടെ പുതിയ സ്‌കൂട്ടര്‍ ഇനി 21 ദിവസം കഴിഞ്ഞേ ലഭിക്കുള്ളു.
Police station -kottiyam

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com