അവശ്യ സാധനങ്ങളുടെ ക്ഷാമം ഉണ്ടാവില്ല, ചരക്കു വണ്ടികള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കും; കേരളം-തമിഴ്‌നാട് ധാരണ

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധന ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
അവശ്യ സാധനങ്ങളുടെ ക്ഷാമം ഉണ്ടാവില്ല, ചരക്കു വണ്ടികള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കും; കേരളം-തമിഴ്‌നാട് ധാരണ

പാലക്കാട്: കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധന ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ . പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കേരളം ധാരണയിലെത്തി. കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ തമിഴ്‌നാട് അടച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്‌നാടും എത്തുന്നത്. 

പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളും ഇത് പോലെ തന്നെ ചെയ്യും. നടുപ്പുണി ചെക്‌പോസ്റ്റില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി, തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കര്‍ പൊളളാച്ചി ജയരാമന്‍, ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. 

കേരളത്തില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന അവശ്യ സേവനങ്ങള്‍ക്കുളള വാഹനങ്ങള്‍ പരിശോധിക്കാന്‍ തഹസില്‍ദാര്‍, ജനപ്രതിനിധികള്‍,എന്നിവരടങ്ങുന്ന സംഘത്തെ 7 ചെക്‌പോസ്റ്റുകളിലും വിന്യസിക്കും. 

നേരത്തെ തമിഴ്‌നാട് അതിര്‍ത്തി അടച്ചിട്ടതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് മൂന്നിലൊന്നായി കുറ!ഞ്ഞിരുന്നു. വിലക്കയറ്റത്തിനും അവശ്യസാധന ക്ഷാമത്തിനും സാധ്യത മുന്നില്‍ കണ്ടാണ് അന്തര്‍സംസ്ഥാന ചര്‍ച്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com