വിദേശത്തുനിന്നും ആദ്യമെത്തുക യുഎഇ പ്രവാസികള്‍; വ്യാഴാഴ്ച യാത്രതിരിക്കും

വിദേശത്തുനിന്ന് ആദ്യമെത്തുന്ന ഇന്ത്യന്‍ സംഘം യുഎഇയിലെ പ്രവാസികള്‍
വിദേശത്തുനിന്നും ആദ്യമെത്തുക യുഎഇ പ്രവാസികള്‍; വ്യാഴാഴ്ച യാത്രതിരിക്കും

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ആദ്യമെത്തുന്ന ഇന്ത്യന്‍ സംഘം യുഎഇയിലെ പ്രവാസികള്‍. മെയ് 7ന് ആദ്യസംഘം യാത്രതിരിക്കും. ദുബായില്‍ നിന്ന് നാവികസേനയുടെ യുദ്ധക്കപ്പല്‍ വഴി ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവരനാണ് തീരുമാനം.

ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവരാവും ആദ്യമെത്തുക. ഇതിനായി വിശാഖപട്ടണം ബെയ്‌സിലുണ്ടായിരുന്ന ഐഎന്‍എസ് ജലാശ ഇതിനോടകം തന്നെ ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. ആ കപ്പലില്‍ ആദ്യസംഘം വ്യാഴാഴ്ച യാത്രതിരിക്കും. ഇത് കുടാതെ മുംബൈ നാവിക ബെയ്‌സിലുണ്ടായിരുന്ന രണ്ട് യുദ്ധകപ്പലകളും ഗള്‍ഫിലേക്ക് അയിച്ചിട്ടുണ്ട്. ആദ്യസംഘത്തില്‍ ആയിരത്തിലധികം ആളുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാല്‍ വിമാനങ്ങളിലാകും ഇവരുടെ മടക്കം എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.

ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയറാക്കിക്കൊണ്ടിരിക്കുകയാണ്. നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ വിമാനങ്ങളാണ് ഇവരുടെ യാത്രയ്ക്കായി ഒരുക്കുന്നത്. മേയ് 7 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. വിമാനത്തില്‍ കയറും മുന്‍പ് പരിശോധന നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാവും യാത്രയ്ക്ക് അനുവദിക്കുക. യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ പാലിക്കണം.

നാട്ടിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരും ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താവളങ്ങളില്‍ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും അറിയിച്ചു. ആശുപത്രികളിലോ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാവും ക്വാറന്റീനിനീല്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com