വിദേശത്ത് മരിച്ചത് 80 ലധികം മലയാളികള്‍; വേദനിപ്പിക്കുന്ന അനുഭവമെന്ന് മുഖ്യമന്ത്രി 

ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി 80 ലധികം മലയാളികള്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍
വിദേശത്ത് മരിച്ചത് 80 ലധികം മലയാളികള്‍; വേദനിപ്പിക്കുന്ന അനുഭവമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി 80 ലധികം മലയാളികള്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത് ആശ്വസിപ്പിക്കുന്നതാണ്. എന്നാല്‍ രാജ്യത്തിന് പുറത്ത് മഹാമാരിയുടെ പിടിയില്‍ അകപ്പെട്ട് കേരളീയര്‍ കഴിയുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന നിരവധി മലയാളികളെയും ഇത് രൂക്ഷമായി ബാധിച്ചു. വേദനിപ്പിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 61 പേരുടെ ഫലം നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതുവരെ 499 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 95 പേരായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അതില്‍ 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി.

21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com