പ്രവാസികളുമായുള്ള വിമാനങ്ങള്‍ ഉടന്‍ എത്തും; വിമാനത്താവളങ്ങളിലും പരിസരത്തും കര്‍ശന നിയന്ത്രണം

കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു
kochi_air
kochi_air

അബുദാബി: പ്രവാസികളുമായി യുഎഇയില്‍ നിന്നു യാത്രതിരിച്ച വിമാനങ്ങള്‍ അല്‍പസമയത്തിനകം കേരളത്തിലെത്തും.  അബുദാബിയില്‍ നിന്നു കൊച്ചിയിലേക്കും ദുബായില്‍ നിന്നു കരിപ്പൂരിലേക്കുമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 181 യാത്രക്കാരാണുള്ളത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ നല്‍കി. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണു പുറപ്പെട്ടത്. രണ്ടാമത്തേത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുമാണ് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം രാത്രി 10.20 ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയില്‍നിന്ന് 177 പേരാണ് ഈ വിമാനത്തില്‍ എത്തുക.

ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നത്. ദുബായിയില്‍ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍നിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 10.45ന് വിമാനം കരിപ്പൂരില്‍ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍  73, പാലക്കാട്   13, മലപ്പുറം  23, കാസര്‍കോട്  1, ആലപ്പുഴ 15, കോട്ടയം  13, പത്തനംതിട്ട  8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈന്‍ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവരില്‍ ജില്ലയിലെ 25 പേരെയും കാസര്‍കോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറ?ന്റൈന്‍ ചെയ്യും. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com