അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു;  എത്തിയത് തമിഴ്‌നാട്ടില്‍ നിന്ന് കാനനപാതയിലൂടെ

കോയമ്പത്തൂരില്‍ ഏപ്രില്‍ 29ന് കാട്ടിലൂടെ നടന്നാണ് ഇയാള്‍ ഊരിലെത്തിയത്. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരണം. 
അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു;  എത്തിയത് തമിഴ്‌നാട്ടില്‍ നിന്ന് കാനനപാതയിലൂടെ

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയാര്‍ വരകംപാടി സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. കോയമ്പത്തൂരില്‍ ഏപ്രില്‍ 29ന് കാട്ടിലൂടെ നടന്നാണ് ഇയാള്‍ ഊരിലെത്തിയത്. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരണം. 

ഏഴുപേരാണ് യുവാവിനൊപ്പം വനപാതയിലൂടെ എത്തിയത്. നാട്ടിലെത്തിയ ഉടനെ യുവാവ് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പനിയും ഛര്‍ദ്ദിയും കടുത്ത കാര്‍ത്തിക്കിനെ കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ അച്ഛനെയടക്കം നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com