കൊച്ചി: വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയുംകൊണ്ട് ഇന്ന് കൊച്ചിയിലെത്തുന്നത് മൂന്ന് വിമാനങ്ങള്‍. ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നായി 541 പ്രവാസികളാണ് നാട്ടിലേക്ക് എത്തുന്നത്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം.
മൂന്നാം ദിവസത്തെ ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത് കുവൈറ്റിൽ നിന്നാണ്. രാത്രി 9.15ന് നെടുമ്പാശേരിയിലെത്തുന്ന വിമാനത്തില് 177 യാത്രക്കാരുണ്ടാകും. ഒമാനിൽ നിന്ന് 177 മുതിര്‍ന്നവരും 4 കൈക്കുഞ്ഞുകളുമടക്കം 181 യാത്രക്കാരുള്ള വിമാനമാണ് എത്തുന്നത്. രാത്രി 9.00 മണിക്ക് വിമാനം നെടുമ്പാശേരിയിലെത്തും. രാത്രി 9.30ന് 183 യാത്രക്കാരുമായി ഖത്തറിലെ ദോഹയില്‍ നിന്നുള്ള ആദ്യസംഘം കൊച്ചിയിലേക്ക് പുറപ്പെടും. കൊവിഡ് ദ്രുതപരിശോധനയ്ക്ക് വിധേയരാവാതെയാണ് മൂന്ന് വിമാനങ്ങളിലായി 541 പ്രവാസികളില്‍ കേരളത്തിലെത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും.
ഗൾഫിൽ നിന്നെത്തിയ രണ്ടു പേർക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്. അതിനിടെ ഇന്ന് ഒരു മലയാളികൂടി ഗൾഫിൽ കൊറോണ ബാധിച്ച് മരിച്ചു. മതിലകം പുതിയകാവ് സ്വദേശി അബ്ദുള്‍ റസാഖാണ് ഷാര്‍ജയില്‍ മരിച്ചത്. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 58 ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ