തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടിയ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിൽ ഇന്ന് തീരുമാനമുണ്ടാകും. പരീക്ഷകളെക്കുറിച്ചു തീരുമാനിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇന്നു യോഗം ചേരും.
ഈ മാസം 26 മുതൽ പരീക്ഷകൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ വീണ്ടും നീട്ടുകയും പൊതുഗതാഗതം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് അനിശ്ചിതത്വത്തിലാണ്.
മാത്രമല്ല, മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിൽ നിർദേശിച്ചിട്ടുമുണ്ട്. മെയ് 31-ന് ശേഷം എപ്പോൾ പരീക്ഷകൾ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോൾ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ വേണം എന്നതും യോഗം ചർച്ച ചെയ്യും.
സർവകലാശാലകൾ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളെക്കുറിച്ചുള്ള തീരുമാനവും ഇന്നുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ