ജൂണ്‍ 21നും 28നും ഇടയില്‍ രാജ്യത്ത് കോവിഡ് ബാധിതര്‍ അതിന്റെ പാരമ്യത്തിലെത്തും; മുന്നറിയിപ്പുമായി വിദഗ്ധര്‍

ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം ജൂണ്‍ അവസാനം വരെ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും പഠനം
ജൂണ്‍ 21നും 28നും ഇടയില്‍ രാജ്യത്ത് കോവിഡ് ബാധിതര്‍ അതിന്റെ പാരമ്യത്തിലെത്തും; മുന്നറിയിപ്പുമായി വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ 21 നും 28 നും ഇടയില്‍ കോവിഡ് കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം. ഈ കാലയളവില്‍ പ്രതിദിനം 7,000 - 7,500 പോസിറ്റീവ് കേസുകള്‍ ഉണ്ടായേക്കാമെന്നും ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദദുലാല്‍ ബൈരാഗിയും മറ്റ് അഞ്ച് പേരുമാണ് പഠനം നടത്തിയത്. 

ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം ജൂണ്‍ അവസാനം വരെ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും പഠനം പ്രവചിക്കുന്നു. ജൂലൈ രണ്ടാം വാരം മുതല്‍ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് ഉണ്ടായേക്കാമെന്നും പഠനത്തില്‍ അംഗമായിരുന്ന ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദദുലാല്‍ ബൈരാഗി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

കോവിഡിനെതിരായ നടപടികളും പരിശോധനയും ശക്തമാക്കിയതോടെ ഒക്ടോബറോടെ കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒക്ടോബര്‍ ആദ്യ വാരത്തില്‍ അഞ്ച് ലക്ഷത്തില്‍ എത്തുമെന്നും തുടര്‍ന്ന് ഇത് കുറയുന്ന പ്രവണത കാണിക്കാന്‍ തുടങ്ങുമെന്നും ബൈരാഗി പറഞ്ഞു. രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് രോഗം പകരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.  

പ്രത്യേക മരുന്നുകളുടെയും വാക്‌സിനുകളുടെയും അഭാവത്തില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വഴികള്‍ തേടുമ്പോള്‍ തന്നെ കൊറോണ വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരുന്നത് തടയാന്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com