കിടപ്പ് രോഗിക്കും ഗര്‍ഭിണിക്കും കോവിഡ്; ഉറവിടം കണ്ടെത്താനായില്ല, കണ്ണൂരില്‍ ആശങ്ക, പ്രത്യേക സംഘത്തെ നിയോഗിച്ചു

ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശിനികളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു
കിടപ്പ് രോഗിക്കും ഗര്‍ഭിണിക്കും കോവിഡ്; ഉറവിടം കണ്ടെത്താനായില്ല, കണ്ണൂരില്‍ ആശങ്ക, പ്രത്യേക സംഘത്തെ നിയോഗിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക പടര്‍ത്തുന്നു. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശിനികളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാല്‍ ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി. ജില്ല ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്ക് വ്യാഴാഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്‍പ്പെട്ട അറുപത്തിയെട്ട് പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. 

അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com