തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. എംപിമാരുടെയും എംഎൽഎമാരുടെയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക.
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് തുടർന്ന് എന്തൊക്കെ നടപടികൽ സ്വീകരിക്കണം എന്നതടക്കം യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിൽ നിന്ന് അടക്കം എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎൽഎമാരോടും ചർച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
ഓരോദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും വർധിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണവും കൂടിയത്. ആളുകൾ കൂടുതലായി എത്തുന്നതോടെ, ഇനിയും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ