'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍; ഇവയാണ് പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍; ദുരവസ്ഥ തുറന്നുകാണിച്ച് വിടി ബല്‍റാം

ഈ വക 'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ പാവപ്പെട്ട പ്രവാസികള്‍ കൂടി സര്‍ക്കാരിന് പണം നല്‍കേണ്ടത്
'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍; ഇവയാണ് പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍; ദുരവസ്ഥ തുറന്നുകാണിച്ച് വിടി ബല്‍റാം


കൊച്ചി: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി ക്വാറന്റൈന്‍ സെന്ററുകളുടെ അവസ്ഥ തുറന്നുകാണിച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്്. ഇത് ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്റെ മണ്ഡലത്തിലെ ഒരു ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് അവിടെ പ്രവേശിക്കപ്പെട്ട പ്രവാസികള്‍ ചിത്രീകരിച്ച വിഡിയോകള്‍ എന്നു പറഞ്ഞാണ് ബല്‍റാമിന്റെ കുറിപ്പ്. ചോര്‍ന്നൊലിക്കുന്ന, ചിതലരിച്ച ഹോസ്റ്റല്‍ മുറികള്‍, വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍. തുരുമ്പിച്ച കട്ടിലുകള്‍. ടാപ്പ് തുറന്നാല്‍ മലിനജലമാണെന്നും ബല്‍റാം പറയുന്നു. 

ബല്‍റാമിന്റെ കുറിപ്പ്

ഇത് ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്റെ മണ്ഡലത്തിലെ ഒരു ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് അവിടെ പ്രവേശിക്കപ്പെട്ട പ്രവാസികള്‍ ചിത്രീകരിച്ച വിഡിയോകള്‍. പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ സൗകര്യങ്ങളില്‍ പലതിന്റേയും അവസ്ഥയാണിത്. ചോര്‍ന്നൊലിക്കുന്ന, ചിതലരിച്ച ഹോസ്റ്റല്‍ മുറികള്‍, സ്‌കൂള്‍/കോളേജ് കെട്ടിടങ്ങള്‍. വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍. തുരുമ്പിച്ച കട്ടിലുകള്‍. ടാപ്പ് തുറന്നാല്‍ മലിനജലം.

പ്രവാസികള്‍ക്ക് ആകെ നല്‍കുന്നത് ബക്കറ്റ്, മഗ്, പേസ്റ്റ്, ബ്രഷ്, സോപ്പ് ഓരോന്നു വീതം. കിടക്കയും തലയിണയും ഷീറ്റും ചിലയിടത്ത് മാത്രം. മിക്കയിടത്തും ഉപയോഗിച്ച് പഴകിയത്. പിന്നെ മൂന്ന് നേരം കമ്മ്യൂണിറ്റി കിച്ചന്‍ നിലവാരത്തിലുള്ള 25 രൂപയുടെ ഭക്ഷണം. ഇതൊക്കെത്തന്നെ സംസ്ഥാന സര്‍ക്കാരല്ല വഹിക്കുന്നത്, അതത് പഞ്ചായത്തുകള്‍ പൊതുജന സഹായത്തോടെ അറേഞ്ച് ചെയ്യുന്നു. ക്വാറന്റീന്‍ സ്ഥലങ്ങള്‍ മിക്കതും വിവിധ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാരിന് സൗജന്യമായി വിട്ടുകൊടുത്തത്. ഭക്ഷണച്ചെലവ് തഹസീല്‍ദാര്‍ ഏറ്റെടുക്കുമെന്ന് ഇടക്കാലത്ത് ഉത്തരവുണ്ടായിരുന്നു. പക്ഷേ തൊട്ടടുത്ത ദിവസം അത് മാറ്റി വീണ്ടും പഞ്ചായത്തുകളുടെ തലയ്ക്ക് വച്ചു.

ഈ വക 'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ പാവപ്പെട്ട പ്രവാസികള്‍ കൂടി സര്‍ക്കാരിന് പണം നല്‍കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com