കൊല്ലത്ത് മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃത​ദേഹം; ദുരൂഹത

കൊല്ലത്ത് മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃത​ദേഹം; ദുരൂഹത
കൊല്ലത്ത് മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃത​ദേഹം; ദുരൂഹത

കൊല്ലം: തൃക്കോവിൽവട്ടം ഏലാ തോടിന് സമീപം മധ്യവയസ്‌കന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര പേരൂർ അംബേദ്കർ കോളനിക്ക് സമീപം കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾകുഞ്ഞ് (57) ആണ് മരിച്ചത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മൃതദേഹത്തിനടുത്ത് ഭാഗികമായി കത്തിയ നിലയിൽ ഇയാളുടെ മൊബൈൽ ഫോണും ഒരു കവറും കണ്ടെത്തി. കവറിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖയിൽ നിന്നാണ് മരിച്ചതാരാണെന്ന് മനസിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെ രണ്ട് കുട്ടികളാണ് വിശാലമായ ഏലായുടെ ഒറ്റപ്പെട്ട ഭാഗത്ത് മൃതദേഹം കണ്ടത്. കുട്ടികൾ ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല ശ്രീകുമാറിനെയും അവർ കൊട്ടിയം പൊലീസിനെയും അറിയിച്ചു.

മൃതദേഹം കണ്ടതിനു സമീപത്തെ മരത്തിന്റെ ചില ഭാഗങ്ങളും കത്തിയ നിലയിലാണ്. മരത്തിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചതാകാമെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണന്റെ നേതൃത്വത്തിൽ പൊലീസും  സയന്റിഫിക്- വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവിയിൽ നിന്ന് തീ ആളിക്കത്തുന്നതടക്കമുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ലോറി ഉടമയും ഡ്രൈവറുമായിരുന്ന തങ്ങൾകുഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് നാട്ടിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ ശേഷം ഓടനാവട്ടത്ത് വാടകയ്ക്ക് താമസിച്ച് പലഹാര നിർമാണ ജോലികൾ ചെയ്തു വരികയായിരുന്നു. ഭാര്യ നസീമയും മകൾ നിഷയും മരുമകൻ നവാസിനൊപ്പം സൗദി അറേബ്യയിലെ അൽ ബഹാ എന്ന സ്ഥലത്താണ്. മകൻ നൈസൽ കണ്ണനല്ലൂർ കെഎസ്ഇബി സബ് സ്റ്റേഷനിൽ ജീവനക്കാരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com