ചികിത്സാ പിഴവിനെ തുടര്‍ന്ന് 7 വയസുകാരി മരിച്ചതായി പരാതി ; കൊല്ലത്ത് യുവഡോക്ടര്‍ ജീവനൊടുക്കി

അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്
ചികിത്സാ പിഴവിനെ തുടര്‍ന്ന് 7 വയസുകാരി മരിച്ചതായി പരാതി ; കൊല്ലത്ത് യുവഡോക്ടര്‍ ജീവനൊടുക്കി

കൊല്ലം: ഏഴുവയസുകാരിയുടെ മരണം ചികിത്സാപിഴവിനെ തുടര്‍ന്നെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ കൊല്ലത്ത് യുവ ഡോക്ടര്‍ ജീവനൊടുക്കി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്. ഇയാളുടെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഏഴുവയസുകാരി മരിച്ചത് ചികിത്സാപിഴവുമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. 

ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പുത്തൂര്‍ മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ എസ്.ലക്ഷ്മി മരിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 
അനുപ് ഓര്‍ത്തോ കെയറില്‍ കുട്ടിയുടെ കാലിന്റെ വളവ് മാറ്റുന്നതിനായി കഴിഞ്ഞമാസം 23നാണ് ശസ്ത്രക്രിയ നടത്തിയത്. അതിന് ശേഷം കുട്ടിയെ കാണിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. 

രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com